ജയ്പൂര്‍ സീരിയല്‍ ബ്ലാസ്റ്റിനെക്കുറിച്ച് വളരെ വ്യത്യസ്തമായ ഒരു വിശകലനം കൗണ്ടര്‍കറന്‍റ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിഭാഷപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും സമയമില്ലാത്തതിനാല്‍ നേരിട്ട് ലിങ്ക് ചെയ്യുന്നു. ലേഖനം ഇവിടെ
Wednesday, May 21, 2008
Tuesday, May 20, 2008
പെണ്ണെഴുത്ത്: ആലാഹയുടെ പെണ്‍മക്കള്‍
ഇഞ്ചിപ്പെണ്ണിന്‍റെ ആഹ്വാനം സ്വീകരിച്ചാണീ പോസ്റ്റ്. സ്ത്രീ എഴുത്തുകാരെക്കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യമായി മനസിലേക്ക് ഒാടിയെത്തിയത് നമ്മുടെ സാറാ ജോസഫ് തന്നെ. ആലാഹയുടെ പെണ്‍മക്കള്‍ തന്ന വായനാനുഭവം തന്നെ ഇതിനു കാരണം. വികസനത്തിന്‍റെ പിന്നാന്പുറങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു കുടുംബത്തിന്‍റെ കഥയാണിത്. ഒരു ഇരുണ്ട തുരങ്കത്തിലൂടെ പാഞ്ഞുവരുന്ന തീവണ്ടിയുടെ മുന്നില്‍ അകപ്പെട്ടുപോകുന്ന പോലെയുള്ളതായിരുന്നു ആലാഹയുടെ പെണ്‍മക്കളുടെ വായന. ഖസാക്കിനുശേഷം മലയാള ഭാഷയുടെ ശക്തിയുടെ മുന്പില്‍ ശിരസു നമിച്ച മറ്റൊരു വായനാനുഭവം. വായന ഒരു അനുഭവമാണ്. ആ അനുഭവം വാക്കുകളിലൂടെ പകര്‍ത്താനാവുമോ? സംശയമാണ്. ഇനിയും വായിക്കാത്തവര്‍ ആ അനുഭവം എത്രയും വേഗം നേടൂ എന്നു മാത്രമേ പറയാനാവു.
Countercurrents സാറാ ജോസഫിനോട് മറ്റൊരു വിധത്തിലും കടപ്പെട്ടിരിക്കുന്നു. 2002 ല്‍ countercurrents തുടങ്ങിയത് ആനന്ദിന്‍റെ രണ്ടു ലേഖനങ്ങളും സാറാ ജോസഫിന്‍റെ ഒരു ലേഖനവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചുകൊണ്ടാണ്. പരിഭാഷയ്ക്ക് അനുവാദം ചോദിച്ചുകൊണ്ട് ബന്ധപ്പെട്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞു. ‘‘ഞങ്ങളൊക്കെ വയസരാവുകയാണ്. ഇനി നിങ്ങള്‍ ചെറുപ്പക്കാരാണ് ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടത്. ’’ ചില മൂല്യങ്ങളില്‍ വിശ്വസിക്കുകയും അതിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടാനും മനസുള്ള ഒരു തലമുറയുടെ പ്രതിനിധി. ഇന്ന് അതിവേഗം അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു ന്യൂനപക്ഷത്തിന്‍റെ പ്രതിനിധിയാണ് ടീച്ചര്‍. ഞങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചത് "The Womb And The Sword " എന്ന ലേഖനമായിരുന്നു. ആ ലേഖനത്തിന്‍റെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. ആ ലേഖനം ഇവിടെ
പോസ്റ്റ് ചെയ്തത്
Countercurrents
at
9:57 PM
11
പിന്മൊഴികള്
Friday, May 9, 2008
സുപ്പറല്ലാത്ത അമേരിക്ക
ക്രൂഡോയിലിന്‍റെ വിലക്കയറ്റവും അതുമൂലം കുതിച്ചു കയറുന്ന വ്യാപാരക്കമ്മിയും അമേരിക്കയുടെ സൂപ്പര്‍ പവര്‍ സ്റ്റാറ്റസ് ഇല്ലാതാക്കിയെന്നും വൈകാതെ അമേരിക്ക ഒരു ‘മുന്‍കാല സൂപ്പര്‍ പവര്‍’ ആയി മാറുമെന്നും പ്രഫ. മൈക്കല്‍ ക്ളേര്‍ എഴുതുന്നു. റഷ്യയ്ക്ക് ബെര്‍ലിന്‍ മതിലിന്‍റെ തകര്‍ച്ച എങ്ങിനെയായിരുന്നോ, അതുപോലെയാണ് ക്രൂഡിന്‍റെ വിലക്കയറ്റം അമേരിക്കയ്ക്കെന്നും അമേരിക്കയിലെ ഹാംഷേര്‍ കോളജിലെ ലോകസുരക്ഷാ വിഭാഗം പ്രഫസറായ ക്ളേര്‍ അഭിപ്രായപ്പെടുന്നു.
പൂര്‍ണ ലേഖനം ഇവിടെ
പോസ്റ്റ് ചെയ്തത്
Countercurrents
at
10:52 PM
1 പിന്മൊഴികള്
Friday, May 2, 2008
ഒരു കുടുംബചിത്രം

ഗാസയിലെ ബെയ്ത് ഹാനൂന്‍ അഭയാര്‍ഥി ക്യാംപില്‍ ഏപ്രില്‍ 28ന് ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട അമ്മയുടെയും നാലു മക്കളുടെയും ചിത്രമാണ്. വീടിനുമുന്നില്‍ ഇവര്‍ ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഷെല്‍ പതിച്ചത്.
മരിച്ചവര്‍ ഇവരാണ്.
അമ്മ ഇബ്രാഹിം ഹജൂജ് (40)
മക്കള്‍
1. മൊസാദ് അബു സെദക് (ഒരു വയസ്)
2. ഹനാ അബു സെദെക് (മൂന്നു വയസ്)
3. റോഡിന അബു സെദെക് ( നാലു വയസ്)
4. സാലേ അബു സെദെക് ( അഞ്ചു വയസ്)
വിശദമായ റിപ്പോര്‍ട്ട് www.countercurrents.org ല്‍
പോസ്റ്റ് ചെയ്തത്
Countercurrents
at
5:23 AM
5
പിന്മൊഴികള്
Monday, January 21, 2008
ഗാസയിലെ ബ്ളോഗര്‍മാര്‍
ഇസ്രയേലിന്‍റെ ഉപരോധത്തെത്തുടര്‍ന്ന് ഗാസയിലെ ജനങ്ങള്‍ ഇന്ന് വല്ലാത്ത ദുരിതത്തിലാണ്.ഗാസയിലെ ഏക വൈദ്യുതനിലയത്തിനുള്ള ഇന്ധനം ഇസ്രയേല്‍ നിഷേധിച്ചതോടെ ഗാസ ഇരുട്ടിലായിരിക്കുകയാണ്. ജീവന്‍രക്ഷാ ഒൗഷധങ്ങള്‍ സൂക്ഷിക്കുന്ന ആശുപത്രികള്‍ക്കുവരെ വൈദ്യുതി ലഭിക്കുന്നില്ല.
ഗാസയുടെ ദുരന്തം അവിടെനിന്നുള്ള ബ്ളോഗര്‍മാര്‍ വിവരിക്കുന്നത് www.countercurrents.org ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Death And Darkness In Gaza,People Are dying, Help Us!
ഗാസയിലെ ഫോട്ടോഗ്രഫര്‍ മുഹമ്മദ് ഒമറിന്‍റെ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച ലേഖനവും ഭീകരമായ കുറേ ചിത്രങ്ങളും ഇവിടെ
So Many Tragedies In So Little Time
പോസ്റ്റ് ചെയ്തത്
Countercurrents
at
6:53 PM
2
പിന്മൊഴികള്
Thursday, December 27, 2007
ബേനസീറിനെ കൊന്നതാര്?
മുര്‍താസ ഷിബ്ലി
മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ ദശലക്ഷക്കണക്കിന് പാക്കിസ്ഥാനികള്‍ ദുഖം ആചരിക്കുകയാണ്. പത്തുവര്‍ഷത്തോളം രാജ്യത്തിന് പുറത്ത് ചിലവഴിക്കേണ്ടിവന്നിട്ടും, നിരവധി അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ആരോപണങ്ങളും അവര്‍ക്കെതിരെ ഉയര്‍ന്നിരുന്നുവെങ്കിലും ബേനസീറിന് പാക്കിസ്ഥാനില്‍ വന്‍ ജനസമ്മിതി ഉണ്ടായിരുന്നു.
എന്നാല്‍ ബേനസീറിന്‍റെ മരണം ഒരു ഞെട്ടലുണ്ടാക്കുന്ന ഒന്നല്ല. അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി പാക്കിസ്ഥാന്‍ ഒരു ‘ജിഹാദ് ഫാക്ടറി’ ആയി മാറിക്കഴിഞ്ഞു. സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം അമേരിക്കയുടെ ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തിന്‍റെ ഭാഗമായി സ്വന്തം ജനതയ്‌ക്കെതിരെ പാക്കിസ്ഥാന്‍ യുദ്ധം പ്രഖ്യാപിച്ചിരുന്നു. തങ്ങളെ പാലൂട്ടിവളര്‍ത്തിയവര്‍ക്കെതിരെ ജിഹാദികള്‍ തിരിയുമെന്നത് പ്രവചിക്കാന്‍ അത്രയൊന്നും ബുദ്ധിമുട്ടേണ്ടിയിരുന്നില്ല. പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളും രാഷ്ട്രീയക്കാരും സൈന്യവും ജിഹാദികളുടെ തിരിച്ചടിയില്‍ ഇരകളായിമാറുമെന്നതും ആര്‍ക്കും പ്രവചിക്കാവുന്ന കാര്യമായിരുന്നു.
ജനാധിപത്യത്തിന്‍റെ രക്തസാക്ഷി?
പാക്കിസ്ഥാനിലെ ജനാധിപത്യത്തിന്‍റെ രക്തസാക്ഷിയാണോ ബേനസീര്‍ ഭൂട്ടോ? പാക്കിസ്ഥാനിലെ പല രാഷ്ട്രീയപാര്‍ട്ടികളും ജനാധിപത്യത്തിന് നേരിട്ട തിരിച്ചടിയാണെന്ന് വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ വാദം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ ബേനസീറിന്‍റെ കൊലപാതകം തിരഞ്ഞെടുപ്പ് പ്രക്രിയക്ക് തിരിച്ചടിയാണെന്ന കാര്യം തര്‍ക്കമറ്റതാണ്. മുതൈദ ക്വാമി മൂവ്‌മെന്‍റിന്‍റെ നേതാവ് അല്‍താഫ് ഹുസൈന്‍ ബേനസീറിനെ ജനാധിപത്യത്തിന്‍റെ രക്തസാക്ഷിയെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇതേ പാര്‍ട്ടിയുടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ആയിരങ്ങള്‍ക്കാണ് കറാച്ചിയിലും പരിസരങ്ങളിലുമായി ജീവന്‍ നഷ്ടപ്പെട്ടത്. ജനാധിപത്യത്തിന്‍റെ മൂല്യങ്ങള്‍ക്കായി ബേനസീര്‍ ജീവന്‍ ബലികഴിച്ചുവെന്നാണ് ലോകത്തിലെ ‘ഏറ്റവും പ്രമുഖനായ ജനാധിപത്യവാദി’ ജോര്‍ജ് ബുഷ് പറഞ്ഞത്.
ബേനസീര്‍ ഭൂട്ടോ വളരെ ജനസമ്മതിയുള്ള നേതാവായരിുന്നു. എന്നാല്‍ അവരെ ജനാധിപത്യവാദി എന്നു വിശേഷിപ്പിക്കുന്നത് കടന്നകൈയായിരിക്കും. അവര്‍ പ്രധാനമന്ത്രിയായിരുന്ന രണ്ടു കാലഘട്ടങ്ങളിലും ജനാധിപത്യത്തിന്‍റെ വളര്‍ച്ചയ്ക്ക് അവര്‍ തടയിടുകയും ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുകയുമാണ് ചെയ്തത്. രാജ്യത്തിന്‍റെ അധികാരം മുഴുവന്‍ തന്നിലേക്ക് കേന്ദ്രീകരിക്കുകയും തന്‍റെ പാര്‍ട്ടിയുടെ അധികാരം എന്നേയ്ക്കും നിലനിര്‍ത്താനായി പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ആയുഷ്കാല ചെയര്‍പേഴ്സനായി സ്വയം അവരോധിക്കുകയും ചെയ്തു.
ബേനസീറിന്‍റെ ഭര്‍ത്താവ് അസിഫ് അലി സര്‍ദാരിയാണ് അവരുടെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വില്ലന്‍ എന്നു കരുതുന്നുണ്ട്. ഒരു ജമീന്ദാരായിരുന്ന സര്‍ദാരി തന്‍റെ പരന്പരാഗത അക്രമ രീതികള്‍ തന്‍റെ എതിരാകളെ ഒതുക്കുന്നതിന് ഉപയോഗിക്കുകയും ഭാര്യയുടെ അധികാരമുപയോഗിച്ച് അഴിമതികള്‍ നടത്തുകയും ചെയ്തു. ബേനസീറിന്‍റെ സഹോദരന്‍ മുര്‍താസ ഭൂട്ടോയുടെ കൊലപാതകത്തിനു പിന്നില്‍ സര്‍ദാരിയാണെന്ന് ആരോപണമുണ്ട്. സര്‍ദാരി സ്വകാര്യ ജയിലുകള്‍ പോലും സൃഷ്ടിക്കുകയും എതിരാളികളെ അവിടെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സംഭവിച്ചത് ബേനസീറിന്‍റെ,‘‘ജനാധിപത്യ സര്‍ക്കാര്‍’ ഭരിക്കുന്പോഴായിരുന്നു.
ബേനസീറിന്‍റെ അഴിമതിക്കഥകള്‍ മുന്‍പുണ്ടായിരുന്ന സര്‍ക്കാരുകളെയെല്ലാം വെല്ലുന്നതായിരുന്നു. പാക്കിസ്ഥാനില്‍നിന്ന് കടത്തിയ സ്വത്തുപയോഗിച്ച് അവര്‍ ദുബായിലും യു.കെയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും അവര്‍ സ്വത്തുക്കള്‍ സന്പാദിച്ചുകൂട്ടി.
പാക്കിസ്ഥാന്‍റെ ആധുനിക മിതവാദി മുഖമാണ് ബേനസീര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും അവരുടെ ഭരണകാലത്താണ് താലിബാന്‍ സൈന്യം രൂപീകരിക്കപ്പെട്ടതെന്നും അതിന് ബേനസീറിന്‍റെ സര്‍ക്കാര്‍ വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുത്തിരുന്നുവെന്നുമുള്ള വസ്തുത മറക്കപ്പെടുന്നു. താലിബാന്‍ ഇന്ന് അഫ്ഗാനിസ്താനിലും പാക്കിസ്ഥാനിലും അക്രമം വിതയ്ക്കുകയാണ്
പ്രവാസത്തിനുശേഷം പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ ബേനസീര്‍ അമേരിക്കയേയും മറ്റു പാശ്ചാത്യ ശക്തികളെയും പ്രീണിപ്പിക്കാന്‍ മാന്യതയുടെ സകല അതിര്‍വരന്പുകളും ലംഘിച്ച് മുന്നോട്ടുവന്നിരുന്നു. സംഘര്‍ഷഭരിതമായ പാക്കിസ്ഥാനിലെ ഗോത്രമേഘലകളില്‍ അമേരിക്കന്‍ സേനയുടെ ഇടപെടലിന് എതിര്‍പ്പില്ലെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. ആണവരഹസ്യം ഇറാന് കൈമാറിയെന്ന് ആരോപിക്കപ്പെടുന്ന പാക്കിസ്ഥാന്‍ ആണവായുധങ്ങളുടെ പിതാവ് അബ്ദുള്‍ ഖാദര്‍ ഖാനെ ചോദ്യം ചെയ്യലിന് വിട്ടുകൊടുക്കാമെന്നും ബേനസീര്‍ സമ്മതിച്ചിരുന്നു. ജിഹാദികള്‍ക്കെതിരെ സൈനിക നടപടിസ്വീകരിക്കണമെന്ന പ്രസിഡന്‍റ് മുഷാറഫിന്‍റെ നയത്തിനും ബേനസീര്‍ പിന്തുണ നല്‍കിയിരുന്നു.
ബേനസീറിനെ കൊന്നതാര്?
ബേനസീറിന് നിരവധി ശത്രുക്കളുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. താലിബാനും മറ്റു ഇസ്ലാമിക തീവ്രവാദികള്‍ക്കും നേരെയുള്ള അവരുടെ നിലപാടുകള്‍ക്കുശേഷം അവരുടെ ശത്രുക്കളുടെ എണ്ണം പെരുകുകയും ചെയ്തു.
ബേനസീറും മുഷാറഫും തമ്മിലുള്ള ‘ധാരണ’യ്ക്കു ശേഷവും സര്‍ക്കാരിനുള്ള ഏറ്റവും ശക്തമായ വെല്ലുവെളി ബേനസീറായിരുന്നു. അമേരിക്കയുടെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ബേനസീറിനെ പാക്കിസ്ഥാനില്‍ പ്രവേശിക്കാന്‍ മുഷാറഫ് അനുവദിച്ചത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ അവര്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയപ്പോള്‍ അവരെ സ്വീകരിക്കാന്‍ തടിച്ചുകൂടിയ ജനലക്ഷങ്ങള്‍ മുഷാറഫ് ഗവണ്‍മെന്‍റിന് വന്‍ തലവേദനയാണ് സൃഷ്ടിച്ചത്. അവരുടെ മടങ്ങിവരവ് നവാസ് ഷരീഫിന്‍റെ മടങ്ങിവരവിനും വഴിമരുന്നായി.
അല്‍ഖ്വയിദയും ജിഹാദികളും ബേനസീറിനെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും മുഷാറഫ് ഗവണ്‍മെന്‍റിനെ സംശയത്തിന്‍റെ നിഴലില്‍നിന്ന് നീക്കിനിര്‍ത്താനാവില്ല. ബേനസീറിന്‍റെ മരണം കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് മുഷാറഫ് തന്നെയായിരിക്കും. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (ക്യു) നേതാക്കളായ ചൗധരി സഹോദരന്‍മാരാണ് - ചൗധരി പര്‍വേസ് ഇലാഹിയും ചൗധരി ഷുജാത് ഹുസൈനും- ബേനസീറിന്‍റെ മരണംകൊണ്ട് നേട്ടമുണ്ടാക്കുന്ന മറ്റു രണ്ടുപേര്‍. മുഷാറഫിന്‍റെ രാഷ്ട്രീയ സഹയാത്രികരായ ഇവര്‍ ബേനസീറിന്‍റെ മടങ്ങിവരവിനെ ശക്തമായി എതിര്‍ക്കുകയും മുഷാറഫും ബേനസീറും തമ്മില്‍ ധാരണയിലെത്തുന്നതിനെ തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ചൗധരി സഹോരന്‍മാര്‍ ജിഹാദി തീവ്രവാദികളുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരും കാര്യസാധ്യത്തിനായി അക്രമത്തിന്‍റെ പാത പിന്തുടരുന്നതിന് മടിയില്ലാത്തവരുമാണ്.
ഒക്‌ടോര്‍ബര്‍ 18 ന് ബേനസീര്‍ മടങ്ങിയെത്തിയപ്പോഴുണ്ടായ ഭീകരാക്രണത്തിന് ഉത്തരവാദി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പര്‍വേസ് ഇലാഹിയാണെന്നാണ് ബേനസീര്‍ ആരോപിച്ചത്.
ബേനസീറിന്‍റെ മരണത്തിന് മുഷാറഫ് ഭരണകൂടം നേരിട്ട് ഉത്തരവാദികളല്ലെങ്കിലും അവര്‍ക്ക് വേണ്ടത്ര സുരക്ഷ നല്‍കാതിരുന്നത് അക്ഷന്ത്യവ്യമായ കുറ്റമാണ്. ഭീകരരുടെയും തീവ്രവാദികളുടെയും ഹിറ്റ്ലിസ്റ്റില്‍ ബേനസീര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടും ബേനസീറിന് വേണ്ടത്ര സുരക്ഷ നല്‍കിയിരുന്നില്ല. പാക്കിസ്ഥാനിലെ ഇന്‍റലിജന്‍സ് വിഭാഗങ്ങളുടെയും സുരക്ഷാക്രമീകരണങ്ങളുടെയും തകര്‍ച്ചയുടെയും ഫലമായാണ് റാവല്‍പിണ്ടിയിലെസൈനിക തലസ്ഥാനത്തിന് സമീപം വര്‍ധിച്ചുവരുന്ന ചാവേര്‍ ബോംബാക്രമണങ്ങള്‍. റാവല്‍പിണ്ടിയില്‍തന്നെയാണ് ബേനസീറും കൊല്ലപ്പെട്ടത്. സംഭവം നടന്ന സ്ഥലം സൈനികാസ്ഥാനത്തിന് വളരെയൊന്നും ദൂരെയുമായിരുന്നുമില്ല.
പാക്കിസ്ഥാന്‍റെ ഭാവി
പാക്കിസ്ഥാന്‍റെ ഭാവി അസ്ഥിരമാണ്. ബേനസീറിന്‍റെ മരണം പാക്കിസ്ഥാന്‍റെ ആഭ്യന്തര സുരക്ഷയെ കൂടുതല്‍ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുകയുമാണ്. മുന്‍പ് പ്രഖ്യാപിച്ചിരുന്ന പ്രകാരം തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബേനസീറിന്‍റെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) ഭൂരിപക്ഷം സീറ്റുകളും നേടിയേക്കാം. എന്നാല്‍ പാര്‍ട്ടിയെ ഒന്നിച്ചുനിര്‍ത്താന്‍ കഴിവുള്ള നേതാക്കളാരുമില്ലെന്നതാണ് ദുഖകരമായ കാര്യം. ജനാധിപത്യത്തില്‍ അധിഷ്ഠിതമൊന്നുമല്ല ബേനസീറിന്‍റെ പി.പി.പി. അധികാരമോഹികളായ അനേക നേതാക്കളുടെ കീഴില്‍ പാര്‍ട്ടി ഛിന്നഭിന്നമായാല്‍ അത്ഭുതപ്പെടാനില്ല.
ബേനസീറിന്‍റെ മരണം ഒരു ദുരന്തമാണ്. പാക്കിസ്ഥാന്‍ എന്ന രാജ്യത്തിനുമുന്നില്‍ വന്‍വെല്ലുവിളികളുമാണ് ഇത് ഉയര്‍ത്തുന്നത്. എന്നാല്‍ ഈ ദുരന്തത്തില്‍നിന്ന് ചില ശുഭസൂചനകളും ഉയര്‍ന്നവരുന്നുണ്ട്. രാഷ്ട്രത്തോട് നടത്തിയ പ്രക്ഷേപണത്തില്‍ പ്രസിഡന്‍റ് മുഷാറഫ് മൂന്നു ദിവസം ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പാക്കിസ്ഥാന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവിന്‍റെ മരണം ഒൗദ്യോഗികമായി ആചരിക്കുന്നത്. ജമാ അത്തെ ഇസ്ലാമി ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മറ്റനേകം രാഷ്ട്രീയ പാര്‍ട്ടികളും ബേനസീറിന്‍റെ വധത്തെ അപലപിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഒക്‌ടോബര്‍ 18 ന് ബേനസീര്‍ മടങ്ങിയെത്തിയപ്പോഴുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നൂറ്റന്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തീവ്രവാദത്തിനെതിരെ പൊതുജനാഭിപ്രായം ഉയര്‍ന്നുവരികയും ചെയ്തിരുന്നു. ബേനസീറിന്‍റെ മരണം പാക്കിസ്താന്‍ ജനതയെ ഒന്നിപ്പിക്കുകയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് പ്രചോദനമാവുകയും ചെയ്‌തേക്കാം.
പൊതുജനങ്ങളുടെ വികാരം മനസിലാക്കുകയും അതിനുതക്ക നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ മുഷാറഫ് ഗവണ്‍മെന്‍റ് തയാറായാല്‍, പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്‍റെയും അതിന്‍റെ ജനതയുടെയും നിലനില്‍പിന് വെല്ലുവിളി ഉയര്‍ത്തുന്ന ഭീഷണികളില്‍നിന്ന് പാക്കിസ്ഥാന് ഉയിര്‍ത്തെണീക്കാനായേക്കും.
www.countercurrents.org ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പരിഭാഷ. കാഷ്മീര്‍ അഫയേഴ്സ് മാഗസിന്‍റെ എഡിറ്ററാണ് ലേഖകന്‍. http://www.kashmiraffairs.org/
പോസ്റ്റ് ചെയ്തത്
Countercurrents
at
9:49 PM
2
പിന്മൊഴികള്
Monday, December 10, 2007
ഇറാന് ഡോളര്‍ ഉപേക്ഷിച്ചു
ഇറാനെതിരെ അമേരിക്ക പടയൊരുക്കം ശക്തമാക്കുന്പോള്‍ ആദ്യ വെടി ഇറാന്‍ തന്നെ പൊട്ടിച്ചു. ഇറാന്‍റെ വിദേശ കരുതല്‍ ധനകാര്യ ശേഖരം ഡോളറില്‍നിന്ന് യൂറോയിലേക്ക് മാറ്റുവാനും എണ്ണവ്യാപാരം പൂര്‍ണമായും ഡോളറില്‍നിന്ന് യൂറോയിലേക്കോ മറ്റു കറന്‍സികളിലേക്കോ മാറ്റാനും ഇറാന്‍ തീരുമാനിച്ചു. ഇറാന്‍റെ ബജറ്റും ഇനി സ്വന്തം കറന്‍സിയിലും യൂറോയിലുമായിട്ടായിരിക്കും കണക്കാക്കുക. ഇപ്പോള്‍ തന്നെ കനത്ത വിലയിടിവ് നേരിടുന്ന ഡോളറിന് തിരിച്ചടിയായിരിക്കുകയാണ് ഇറാന്‍റെ തീരുമാനം.
ഡോളറിന് വെറും കടലാസ് വിലമാത്രമേ ഉള്ളുവെന്ന് ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ് കഴിഞ്ഞ ഒപ്പക് യോഗത്തില്‍ പറഞ്ഞിരുന്നു. അടുത്ത ഒപ്പക് യോഗത്തില്‍ എണ്ണ വ്യാപാരം മറ്റു കറന്‍സികളിലേക്ക് മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യാനും തീരുമാനമുണ്ട്. അതിനുള്ള നടപടികള്‍ക്ക് വേഗം കൂട്ടുന്നതായിരിക്കും ഇറാന്‍റെ തീരുമാനം.
ആഗോള സമ്പദ് വ്യവസ്ഥതിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഇറാന്‍റെ ഈ തീരുമാനത്തിന് മലയാള മാധ്യമങ്ങളിലോ ഇന്ത്യന്‍ മാധ്യമങ്ങളിലോ അര്‍ഹിക്കുന്ന കവറേജ് കിട്ടിയിട്ടില്ല.
ഈ നിര്‍ണായക തീരുമാനത്തിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് വിശദമായി അറിയുന്നതിന് രാജീവ് ചേലനാട്ട് മൂന്നു ഭാഗങ്ങളിലായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ‘‘നിര്‍ണ്ണായകവും,അടിയന്തിരവുമായ മൂന്ന് ചരിത്രദൗത്യങ്ങള്‍’’ എന്ന ലേഖനം വായിക്കുക
ലിങ്കുകള്‍ ഇവിടെ
പാര്‍ട്ട് 1
http://rajeevechelanat.blogspot.com/2007/11/blog-post_20.html
പാര്‍ട്ട് 2
http://rajeevechelanat.blogspot.com/2007/11/2_21.html
പാര്‍ട്ട് മൂന്ന്
http://rajeevechelanat.blogspot.com/2007/11/3.html
ഈ ലേഖനങ്ങള്‍ കൂടി വായിക്കാവുന്നതാണ്
Seven Countries Considering Abandoning The US Dollar
By Jessica Hupp
http://www.countercurrents.org/hupp081107.htm
http://www.countercurrents.org/iran-whitney260106.htm
http://www.countercurrents.org/us-petrov200106.htm
http://www.countercurrents.org/iran-akleh240305.htm
http://www.countercurrents.org/rutledge161105.htm
പോസ്റ്റ് ചെയ്തത്
Countercurrents
at
10:29 PM
7
പിന്മൊഴികള്