Thursday, July 31, 2008

ആണവകരാറും ,ഫ്രാന്‍സിലെ ചോര്‍ച്ചയും

ആണവകരാര്‍ ഇന്ത്യയില്‍ ആഘോഷമായി നടപ്പാക്കുകയാണല്ലോ. ആണവോര്‍ജം വരുന്നതോടെ രാജ്യം ഏദന്‍ തോട്ടമാകുമെന്നാണല്ലോ അതിനെ തുണയ്ക്കുന്നവരുടെ വാദം. വിജയത്തില്‍ അര്‍മാദിക്കുന്ന സര്‍ക്കാര്‍ ഇടതുപക്ഷത്തെ തൂത്തെറിഞ്ഞതോടെ ഇത്രയം കാലം അടക്കിവ‘ചിരുന്ന നിയോലിബറല്‍ അജണ്ടകള്‍ നടപ്പാക്കിത്തുടങ്ങുകയും ചെയ്തു. തൊഴിലാളികള്‍ പണിയെടുത്തുണ്ടാക്കുന്ന പ്രോവിഡന്റ് ഫണ്ട് ഒാഹരിവിപണിയില്‍ ചൂതാടുന്നതിന് അംബാനിമാര്‍ക്ക് വിട്ടുകൊടുക്കുയും ചെയ്തിരിക്കുന്നു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ!

വിജയാഹ്ളാദത്തിനിടയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരു പ്രധാനസംഭവം ജനങ്ങളില്‍ നിന്ന് മറചുവെചു. ഫ്രാന്‍ിന്റെ തെക്കുകിഴക്കന്‍ വൈന്‍ ഉത്പാദനമേഖലയായ ട്രിക്കാസ്റ്റിനിലെ ആണവോര്‍ജകേന്ദ്രത്തില്‍നിന്നും യുറേനിയം കലര്‍ന്ന വെള്ളം സമീപത്തെ അരുവിയിലേക്ക് ഒഴുകിയെത്തി. സ്വകാര്യ കമ്പനിയായ അരേവയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ പ്ളാന്റ്. ഈ സംഭവം ജനങ്ങളില്‍നിന്ന് മൂടിവെയ്ക്കുവാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ശ്രമിചെങ്കിലും, അവസാനം കഴിഞ്ഞ ദിവസം അപകടമുണ്ടായ വിവരം സര്‍ക്കാര്‍ സമ്മതി‘ചു.

ആണവോര്‍ജത്തെ വരിക്കാന്‍ കാത്തിരിക്കുന്ന ഇന്ത്യയില്‍ ഇത് വാര്‍ത്തയായില്ല. അല്ലെങ്കില്‍ മുക്കി. ഇന്ത്യയുടെ ആണവപധതിയുടെ രണ്ടാം ഘട്ടത്തില്‍ സ്വകാര്യ സംരംഭകരെക്കൂടി പങ്കാളിയാക്കാന്‍ പധതിയുണ്ടെന്ന് അറിയുമ്പോഴാണ് ഈ അപകടത്തിന്റെ വ്യാപ്തി കൂടൂതല്‍ വ്യക്തമാകുക.

ഈ സംഭവത്തെക്കുറിച് കൌണ്ടര്‍കറന്റ്സ് പ്രസിദ്ധീകരിച ചില ലേഖനങ്ങള്‍ ഇവിടെ

Accidents Tarnish Nuclear Dream

French Government's Deception On Deadly Tricastin Spill

How Essential Is The Nuclear Power? Not The Best Option

The Nuclear Deal: Whom To Benefit?

2 പിന്മൊഴികള്‍:

Countercurrents said...

വിജയാഹ്ളാദത്തിനിടയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരു പ്രധാനസംഭവം ജനങ്ങളില്‍ നിന്ന് മറചുവെചു. ഫ്രാന്‍ിന്റെ തെക്കുകിഴക്കന്‍ വൈന്‍ ഉത്പാദനമേഖലയായ ട്രിക്കാസ്റ്റിനിലെ ആണവോര്‍ജകേന്ദ്രത്തില്‍നിന്നും യുറേനിയം കലര്‍ന്ന വെള്ളം സമീപത്തെ അരുവിയിലേക്ക് ഒഴുകിയെത്തി. സ്വകാര്യ കമ്പനിയായ അരേവയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ പ്ളാന്റ്. ഈ സംഭവം ജനങ്ങളില്‍നിന്ന് മൂടിവെയ്ക്കുവാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ശ്രമിചെങ്കിലും, അവസാനം കഴിഞ്ഞ ദിവസം അപകടമുണ്ടായ വിവരം സര്‍ക്കാര്‍ സമ്മതി‘ചു. ആണവോര്‍ജത്തെ വരിക്കാന്‍ കാത്തിരിക്കുന്ന ഇന്ത്യയില്‍ ഇത് വാര്‍ത്തയായില്ല. അല്ലെങ്കില്‍ മുക്കി. ഇന്ത്യയുടെ ആണവപധതിയുടെ രണ്ടാം ഘട്ടത്തില്‍ സ്വകാര്യ സംരംഭകരെക്കൂടി പങ്കാളിയാക്കാന്‍ പധതിയുണ്ടെന്ന് അറിയുമ്പോഴാണ് ഈ അപകടത്തിന്റെ വ്യാപ്തി കൂടൂതല്‍ വ്യക്തമാകുക.

ഒരു “ദേശാഭിമാനി” said...

ആണവോര്‍ജ്ജം മൂലം കറണ്ട് ഉല്പാദിപ്പിക്കം എന്ന ഒറ്റ വാദമാണു ഇതിനെ പിന്താങ്ങുന്നവര്‍ക്കു ചൂണ്ടിക്കാണിക്കാനുള്ളതു.

ഇതിന്റെ ദോഷം അതിനേക്കാള്‍ 100 ഇരട്ടി അധികമാണു എന്നു മനസിലാക്കാന്‍ വെറും 10-)ം ക്ലാസ്സുകാരനും മനസ്സിലാകും.

ഈ റിസ്ക് എടുക്കുന്നതു “ നമുക്കു മറ്റുള്ളവരെ മത്സരിച്ചു തോല്‍പ്പിക്കാന്‍, ആലൊചിച്ചു നില്‍ക്കാനുള്ള സമയമില്ലത്രേ,” ഇന്ധനം ഇപ്പതന്നെ കിട്ടണം!